2009, ജനുവരി 31, ശനിയാഴ്‌ച

കഥ മറയുമ്പോള്‍


ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ കഥപറയുമ്പോള്‍ എന്ന ജനപ്രിയ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചും അതിലെ ജാതി പ്രതിനിധാനങ്ങളെക്കുറിച്ചും (Representations of Caste) ഏതാനും ചില നിരീക്ഷണങ്ങള്‍ നടത്തുകയാണിവിടെ.
ഈ ചിത്രത്തിലെ ജാതിപ്രതിനിധാനത്തെക്കുറിച്ചു പറയുമ്പോള്‍ ആദ്യം കണക്കിലെടുക്കേണ്ടത് ബാലനെന്ന ദളിത കഥാപാത്രത്തെത്തന്നെയാണ്. ചിത്രത്തിലെവിടെയും ബാലന്‍ 'മികച്ച' ക്ഷുരകനാണെന്നു പറയുന്നില്ല. മാത്രമല്ല ബാലന്റെ കഴിവുകേടുകളെയാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്. ഒരു കത്രികയോ കസേരയോ വാങ്ങുവാന്‍ പോലും കാശില്ലാത്തയാളാണയാള്‍ എന്നതില്‍ തെല്ല് അതിശയോക്തിയുണ്ടെന്നുതോന്നുന്നതും സ്വാഭാവികമാണ്. ബാലന്‍ ഈ ചിത്രത്തിലെ നായക കഥാപാത്രമാക്കപ്പെടുന്നത് അശോക് രാജ് എന്ന താരാധികാര സ്ഥാനവുമായുള്ള മുന്‍പരിചയമൊന്നുകൊണ്ടുമാത്രമാണ്. പട്ടിണിയുടെ ഒരു ഭൂതകാലം താരത്തിനുണ്ടെങ്കിലും താരത്തിന്റെ ജാതിയെക്കുറിച്ച് കൃത്യമായ സൂചനകളില്ല. ജനപ്രിയ സിനിമകളിലെ പതിവുരീതികളനുസരിച്ച് വെളുത്തതൊലിനിറം സവര്‍ണത്വത്തെക്കുറിക്കാനാണ് ഉപയോഗിക്കാറ്. അങ്ങിനെ നോക്കുമ്പോള്‍ അശോക് രാജ് സവര്‍ണന്‍ തന്നെയാണ്. മാത്രമല്ല ഒരുപാടു ബ്രാഹ്മണ/നായര്‍ കഥാപാത്രങ്ങളെ (ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, അയ്യര്‍ ദി ഗ്രേറ്റ്, മേഘം, പട്ടാളം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം)അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയെത്തന്നെ ഇവിടെ താരമായി കൊണ്ടുവരുമ്പോള്‍ ഈ നിഗമനം ശരിയാകാനുള്ള സാദ്ധ്യതയും വര്‍ദ്ദിക്കുന്നു. അശോക് രാജുമായുള്ള മുന്‍സൌഹൃദം ബാലന്‍ പുതുക്കാത്തത് അദ്ദഹം 'പ്രശസ്തി ആഗ്രഹിക്കാത്തവനായതുകൊണ്ടല്ല മറിച്ച് അപകര്‍ഷതയുള്ളവനായതു കൊണ്ടാണ് ' എന്നുവരെ താരകഥാപാത്രത്തിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നല്ലഗുണങ്ങളെപ്പോലും ജാതിജന്യമായ ദുര്‍ഗുണമായി ചിത്രീകരിക്കുവാന്‍ ജനപ്രിയ സിനിമകള്‍ ശ്രമിക്കുന്നുവെന്നതാണ്. പ്രശസ്തനും ആഡ്യനുമായ സുഹൃത്ത് ദരിദ്രനും ദളിതനുമായതന്നെ അംഗീകരിക്കുമോയെന്ന ഭയമാണ് ബാലനെ ദരിദ്രനാക്കിയിതുവരെ നിറുത്തിയതെന്നാണ് ഈ സിനിമയുടെ പ്രേക്ഷകര്‍ അനുമാനിക്കുക. അതുപോലെത്തന്നെ താരകഥാപാത്രത്തിന്റെ നല്ല മനസ്സാണ് ബാലന്‍ തന്റെ സുഹൃത്താണെന്നു സദസ്സിനു മുന്‍പില്‍ സാക്ഷ്യപ്പെടുത്താന്‍ ഇടയാക്കുന്നത് (അങ്ങിനെ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ലാതിരുന്നിട്ടു കൂടി). ചുരുക്കത്തില്‍ സവര്‍ണന്റെ മഹത്വവും ദളിതന്റെ കഴിവില്ലായ്മയും ആഘോഷിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.
ബാലന്റെ ഭാര്യയായ ശ്രീദേവിയും(മീന)സസൂക്ഷ്മം വിലയിരുത്തപ്പെടേണ്ട കഥാപാത്രം തന്നെയാണ്. ദളിത നായകന്റെ സ'വര്‍ണ'യായ ഭാര്യയാണ് അവള്‍. അതിനു കാരണമായിപ്പറയുന്നത് പ്രണയത്തിന്റേയും ഒളിച്ചോട്ടത്തിന്റേയും പൂര്‍വ്വകാല ചരിത്രമാണ്. ദളിതയായ ഒരുവളെ നായികയാക്കുന്നതിനെക്കുറിച്ച് ജനപ്രിയ സിനിമകള്‍ക്ക് ഇതുവരെ ആലോചിക്കാന്‍പോലും കഴിഞ്ഞിട്ടില്ലെന്നുള്ളത് പൊതുവെ പരിഷ്കാരികളും വിദ്യാസമ്പന്നരും പുരോഗമനവാദികളുമെന്ന് അവകാശപ്പെടുന്ന മലയാളികളുടെ സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ പക്ഷപാതിത്വത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.

2 അഭിപ്രായങ്ങൾ:

Stanly പറഞ്ഞു...

Jips,
A few problems with your reading. Is the sole reason for Balan's reluctance to claim Ashok Raj's friendship his caste inferiority? You say Mammooty, who has done many savarna charectors in popular movies (many of those charactors are stil secular) represent higher caste in Katha Parayumbol. Though there are no indication about Ashok Raj's religion and caste (He could be Hindu/Muslim/Christian or even an athiest - film stars have this habit of changing their names) you end up concluing that he represents higher caste and this caste 'barrier' prevents Balan, an ineficient barber who is struggling to run a small family, from openly admitting that the super star was his friend. I don't think Balan, given his economic condition and social status, would think otherwise if the super star looked little darker and lean. And if the caste inferiority is the basic problem that movie deal with, that should have reflected in Balan's relation with his wife as well. But the movie doesn't say anything abt that. Morover, the past of love and defiance is not a bad plot at all. We are not talking abt racial purity, rather a secular society matters. I wont say our movie aesthetics is not biased. It is. But what's wrong in a poor Dalit man falling in love with a 'savarna' lady and living with her happily in a family with two kids. Is it something that has to be welcomed?

Green Umbrella പറഞ്ഞു...

I saw the movie, it had a very weak story and at some point I really.. really felt Sreeniwasan was a bit overacting tooo.
I liked the review keep up the good work