
കുറെ കാലത്തിനുശേഷം ഞാന്‍ എന്തെങ്കിലും എഴുതുന്നത് ഇപ്പോഴാണ്. അത് ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ദില്ലിപോസ്റ്റില്‍ നിന്നും വായിക്കാം.
റീടേക്ക്: ദ്രോണയും വിമത ലൈംഗികതയും


പഴശ്ശിരാജ ചരിത്രത്തെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ കിയാരോസ്ക്യൂരോ (Chiaroscuro) ഇഫക്റ്റിലുള്ള ഷോട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ഇവയാണ് ഈ സിനിമയിലെ പല സീനുകള്‍ക്കും ഓയില്‍ പെയിന്റിങ്ങുകളുടെ ദൃശ്യചാരുതയും പഴമയും നല്‍കിയത്.
രത്യക്ഷപ്പെട്ടെന്നും വരാം. എന്തായാലും ഉപയോഗിക്കപ്പെടുന്ന ലൈറ്റുകളുടെ എണ്ണം കുറവായതിനാല്‍ ഉയര്‍ന്ന കോണ്‍ട്രാസ്റ്റാണ് ഫ്രെയിമില്‍ ഉണ്ടാവുക
ഇനി പഴശ്ശിരാജയിലേയ്ക്കു വരാം. ഈ സിനിമയുടെ കഥ നടക്കുന്ന കാലഘട്ടത്തില്‍ ഇന്നത്തേതു പോലുള്ള ദീപസംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നതുകൊണ്ടുതന്നെ ഇങ്ങിനെയൊരു പ്രകാശക്രമീകരണം ഈ ചിത്രത്തിനു നന്നായി ഇണങ്ങുന്നുണ്ട്. ഒരോ സീനിലും വെളിച്ചത്തിന്റെ സ്രോതസ്സുകള്‍ പന്തങ്ങളോ വിളക്കുകളോ ആണെന്നു ഓര്‍മ്മിപ്പിക്കാനും ഇത് ഉപകരിക്കുന്നു. ഇതുകൂടാതെ ഈ സീനുകളുടെയെല്ലാം കളര്‍ ഗ്രേഡിങ്ങ് എണ്ണച്ചായചിത്രങ്ങളില്‍ പരക്കെ ഉപയോഗിക്കുന്ന ബേണ്‍ സീനാ(Burnt sienna)യുടെ കൂട്ടുകളുമായി അടുത്തുനില്‍ക്കുന്നതുകൊണ്ടുതന്നെ പല ഫ്രെയിമുകളും ഛായാചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
ഏതാണ്ട് അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മിലോസ് ഫോര്‍മന്റെ അമദ്യൂസ് (1984) എന്ന ചിത്രം ഞാന്‍ കണ്ടത് ലോകസിനിമയിലുള്ള കമ്പത്തോടെന്നതിനേക്കാളുപരിയായി മൊസാര്‍ട്ട് എന്ന സംഗീതജ്ഞനോടുള്ള അരാധന മൂത്താണ്. പക്ഷെ സിനിമ കണ്ടുതുടങ്ങിയപ്പോള്‍ കോമാളിയെപ്പോലെ പെരുമാറുന്ന മൊസാര്‍ട്ട് എന്നെ തികച്ചും നിരാശപ്പെടുത്തിക്കളഞ്ഞു. പീറ്റര്‍ ഷാഫറുടെ നാടകത്തെ ആധാരമാക്കിയുള്ളതും എട്ട് ഓസ്ക്കാറുകള്‍ കരസ്ഥമാക്കിയിട്ടുള്ളതുമായ ഈ സിനിമ, അതുല്യനായ ആ സംഗീതജ്ഞനെ അവഹേളിക്കുന്നതായല്ലോ എന്ന ചിന്ത എന്നെ ശരിക്കും വേദനിപ്പിച്ചു. പോരാത്തതിന് ചില രംഗങ്ങളിലെ സംഭാഷണങ്ങളും അതിലെ പരാമര്‍ശങ്ങളും അറപ്പുളവാക്കുന്നതുമായിരുന്നു. മൊസാര്‍ട്ടും അദ്ദേഹത്തിന്റെ കാമുകിയായ കോണ്‍സ്റ്റന്‍സും തമ്മിലുളള പ്രണയരംഗം തന്നെ ഉദാഹരണമായെടുക്കാം. മറ്റൊരു സംഗീതജ്ഞനായ സലിയേരി അവിചാരിതമായി ഇതിനു ദൃക്സാക്ഷിയാകുന്നതായിട്ടാണ് സിനിമയില്‍ ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയ്ക്കുള്ളിലെ പരസ്യങ്ങള്‍ ഇന്നൊരു പുതുമയല്ല. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ ആയിരം കണ്ണുമായ് എന്നു തുടങ്ങുന്ന പാട്ടിനിടയിലുള്ള ചെരിപ്പുകടയുടെ ബോര്‍ഡാണ് പഴയവയിലൊന്ന്. എന്നാല്‍ അടുത്തിടെയായി മുന്‍പെങ്ങുമില്ലാത്തവിധം ഇത്തരം പരസ്യങ്ങള്‍ കൂടിയിട്ടുണ്ട്. സിനിമാനിര്‍മ്മാണം വളരെയേറെ പണച്ചിലവുള്ള ഒരേര്‍പ്പാടാണെന്നതാവാം ഇത്തരം ചെറുസ്രോതസ്സുകളെ തേടാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നത്. കൂടാതെ പരസ്യദാതാക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പരസ്യങ്ങള്‍ സിനിമകാണുന്നവരെല്ലാം കാണ്ടുവെന്നുറപ്പിക്കാനും ഇതിലൂടെ സാധിക്കും (റിമോട്ട്കണ്‍ട്രോളിന്റെ വരവോടെ പരസ്യങ്ങള്‍ വരുമ്പോഴേയ്ക്കും മറ്റു ചാനലുകള്‍ തേടുന്ന ഇക്കാലത്ത് സിനിമയ്ക്കുള്ളില്‍ അവിചാരിതമായി വരുന്ന പരസ്യങ്ങള്‍ മാറ്റാനാരും മുതിരില്ലല്ലോ).



കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണല്ലോ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ശ്രമിക്കുന്നുവെന്നതുകൊണ്ട് താരതമ്യേന നല്ലൊരു ശതമാനം സ്ത്രീ പ്രേക്ഷകരെയും ഈ ചിത്രത്തിന് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഈ ചിത്രത്തെ മറ്റു പുരുഷകേന്ദ്രീകൃത മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുമ്പോളാണ് ഈ ചിത്രവും പുതുമയുള്ളതല്ലെന്ന് വ്യക്തമാകുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍സ് മുതല്‍ തന്നെ തികച്ചും ശുഷ്കവും കപടവുമായൊരു വിമോചന സിദ്ധാന്തമാണ് ഇത് മുന്നോട്ടുവയ്ക്കുന്നതെന്നാണ് ഞാനിവിടെ പറയാനാഗ്രഹിക്കുന്നത്.